Home ഇന്ത്യൻ വാർത്തകൾ കേരളത്തിന് അഭിമാനമായി കാരിത്താസ് ; 2.3 കിലോ ഭാരമുള്ള നവജാത ശിശുവിന് ഡയഫ്രാഗ്മാറ്റിക് ഹെര്‍ണിയ താക്കോല്‍...

കേരളത്തിന് അഭിമാനമായി കാരിത്താസ് ; 2.3 കിലോ ഭാരമുള്ള നവജാത ശിശുവിന് ഡയഫ്രാഗ്മാറ്റിക് ഹെര്‍ണിയ താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു

389
0

കോട്ടയം: നവജാത ശിശുക്കളുടെ ശസ്ത്രക്രിയാ രംഗത്ത് ശ്രദ്ധേയമായ നേട്ടവുമായി കോട്ടയത്തെ കാരിത്താസ് മാതാ ആശുപത്രി. വെറും 36 ആഴ്ച ഗര്‍ഭകാലത്ത് ജനിച്ച, 2.3 കിലോഗ്രാം മാത്രം ഭാരമുള്ള പ്രീടേം ശിശുവിലെ അപൂര്‍വവും വെല്ലുവിളി നിറഞ്ഞതുമായ ‘തോറാക്കോസ്‌കോപിക് ജന്മനാ ഡയഫ്രാഗ്മാറ്റിക് ഹെര്‍ണിയ’ (CDH) പരിഹാര ശസ്ത്രക്രിയയാണ് ഇവിടെ വിജയകരമായി പൂര്‍ത്തിയാക്കിയത്.ഇത്രയും ഭാരം കുറഞ്ഞ ഒരു കുഞ്ഞില്‍, വലിയ മുറിവുകള്‍ ഒഴിവാക്കി താക്കോല്‍ ദ്വാര ശസ്ത്രക്രിയ (മിനിമലി ഇന്‍വേസീവ്) നടത്തുന്നത് രാജ്യത്തെ മെഡിക്കല്‍ ലോകത്ത് തന്നെ അപൂര്‍വമാണ്.സങ്കീര്‍ണതയും താക്കോല്‍ ദ്വാര ശസ്ത്രക്രിയയുടെ പ്രാധാന്യവും ജന്മനാ ഡയഫ്രാഗ്മാറ്റിക് ഹെര്‍ണിയ ഒരു കുഞ്ഞിന്റെ ജീവന് ഭീഷണിയുയര്‍ത്തുന്ന ഗുരുതരമായ അവസ്ഥയാണ്. ഡയഫ്രാഗം എന്ന ശ്വസന പേശിക്കുണ്ടാകുന്ന തകരാറ് മൂലം വയറിലെ പ്രധാന അവയവങ്ങള്‍ നെഞ്ചിന്റെ അറയിലേക്ക് നീങ്ങുകയും ഇത് ശ്വാസകോശത്തിന്റെ വളര്‍ച്ചയെയും പ്രവര്‍ത്തനത്തെയും തടസ്സപ്പെടുത്തുകയും ചെയ്യും.ഈ രോഗാവസ്ഥ സാധാരണയായി വയറിലോ നെഞ്ചിലോ വലിയ മുറിവുണ്ടാക്കിയുള്ള ഓപ്പണ്‍ ശസ്ത്രക്രിയയിലൂടെയാണ് പരിഹരിക്കാറ്. എന്നാല്‍, കാരിത്താസിലെ വിദഗ്ധര്‍ തിരഞ്ഞെടുത്ത താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴി, ശസ്ത്രക്രിയാനന്തര വേദന കുറയ്ക്കാനും, സുഖം പ്രാപിക്കുന്നതിനുള്ള സമയം ചുരുക്കാനും, വലിയ പാടുകള്‍ ഒഴിവാക്കാനും സാധിച്ചു.അതിസൂക്ഷ്മമായ ശസ്ത്രക്രിയാ വൈദഗ്ധ്യവും എന്‍.ഐ.സി.യു. (NICU) പരിചരണത്തിലെ കൃത്യമായ ഏകോപനവുമാണ് ഈ വിജയം സാധ്യമാക്കിയത്.ശസ്ത്രക്രിയക്ക് നേതൃത്വം പീഡിയാട്രിക് സര്‍ജന്‍ ഡോ. സേതു മോഹന്‍ നല്‍കി.അനസ്തീഷ്യ വിഭാഗം: ഡോ. സീന, ഡോ. ജോണ്‍സണ്‍ എന്നിവര്‍ സഹകരിച്ചു. നിയോണട്ടോളജി വിഭാഗം ഡോ. സാജന്‍, ഡോ. ലിന്റോ, ഡോ. മെവിന്‍, ഡോ. ദീപ എന്നിവര്‍ ശസ്ത്രക്രിയാനന്തര പരിചരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞ് അതിവേഗം സാധാരണ നിലയിലേക്ക് മടങ്ങി വന്നു. 48 മണിക്കൂറിനുള്ളില്‍ തന്നെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാനും (Extubate), അഞ്ചാമത്തെ ദിവസത്തോടെ മുലപ്പാല്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായി ഭക്ഷണം സ്വീകരിക്കാനും കുഞ്ഞിന് സാധിച്ചു.’മിനിമലി ഇന്‍വേസീവ് നവജാത ശസ്ത്രക്രിയയിലെ പുരോഗതിയുടെ ഉജ്ജ്വലമായ ഉദാഹരണമാണ് ഈ കേസ്. ഈ വിജയം കാരിത്താസ് മാതാ ആശുപത്രിയുടെ മികവും പ്രാവീണ്യവും ലോകോത്തര നിലവാരത്തിലേക്ക് ഉയരുന്നു എന്നതിന് തെളിവാണ്- ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.നവജാത ശിശുക്കള്‍ക്ക് അതിനൂതനവും സുരക്ഷിതവുമായ ചികിത്സാ രീതികള്‍ ഉറപ്പാക്കുന്നതില്‍ ആശുപത്രി കൈവരിച്ച സുപ്രധാന നേട്ടമായി ഈ ശസ്ത്രക്രിയ കണക്കാക്കപ്പെടുന്നു.

Previous articleക്നാനായ നൈറ്റ് 2025 ഒരുക്കങ്ങൾ പൂർത്തിയായി.
Next articleപേരൂർ : പാണാപ്പറമ്പിൽ പി. എം. കുരുവിള (ജോസ്) | Live Funeral Telecast Available

Leave a Reply