അരനൂറ്റാണ്ടിലേറെ കേരളത്തിൻ്റെ ഹൃദയത്തിന് കാവൽ നിന്ന ഡോ.ജോർജ് ജേക്കബ് പുള്ളോലിക്കൽ (94) ഓർമ്മയായി. സംസ്കാരം പിന്നീട് പാമ്പാടി ഈസ്റ്റ് വി.മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ.മധ്യതിരുവിതാംകൂറിലെ ആദ്യത്തെ കാർഡിയോളജിസ്റ്റും, കോട്ടയത്ത് ആദ്യമായി ഹൃദ്രോഗ ചികിത്സ ആരംഭിച്ചതും ഇദ്ദേഹമായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ കാർഡിയോളജി വകുപ്പിന്റെ സ്ഥാപകനും,മുൻ വകുപ്പ് മേധാവിയും, കോട്ടയം കാരിത്താസ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിന്റെ തലവനായും ദീർഘനാൾ പ്രവർത്തിച്ചു.കോത്തല പുള്ളോലിക്കൽ കുടുംബാംഗമാണ് ഡോ.ജോർജ് ജേക്കബ്. മഞ്ഞിനിക്കര ദയറായിൽ കബറ ടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായിൽ നിന്ന് മാമോദീസ സ്വീകരിക്കാൻ ഭാഗ്യം ലഭിച്ച ഡോ. മേരി ജോർജാണ് ഭാര്യ. ഡോ. മേരി ജോർജ് കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ അനസ്തീസിയ വിദഗ്ധയും, രാജശ്രീമാൻ സി.ജെ.കുര്യൻ അക്കരയുടെ കൊച്ചുമകളും, കേരളത്തിലെ ആദ്യ ചീഫ് സെക്രട്ടറി M.C തോമസിൻ്റെ (മണപ്പുറം,പാണംപടി) മകളുമാണ്. മക്കൾ ദീപ ജോർജ്, ഡോ. തോമസ് ജോർജ് (കാർഡിയോളജിസ്റ്റ് കാരിത്താസ് ആശുപത്രി), ഡോ. അനില ജോർജ് (പീഡിയാട്രീഷൻ യുഎസ്). മരുമക്കൾ: ജോർജ് പോൾ (ന്യൂഡൽഹി), സ്നേഹ തോമസ്, ഡോ. അജിത്ത് തോമസ് (ന്യൂറോളജിസ്റ്റ്, യുഎസ്).
Home ഇന്ത്യൻ വാർത്തകൾ കാരിത്താസ് കാര്‍ഡിയോളജി വിഭാഗം മുന്‍ മേധാവി പുള്ളോലിക്കൽ ഡോ. ജോര്‍ജ് ജേക്കബ് ഓര്‍മ്മയായി











